blog image

    StudyatChanakya Admin

    Sep 01,2020

    2:57pm

    ഫിസിക്സിന്റെ ഗതി മാറ്റിയ പ്ലാങ്ക്

    നിങ്ങളുടെ മകനെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നു...
    അതുകേട്ടിട്ടും ആ പിതാവിന്‍റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമുണ്ടായില്ല. അദ്ദേഹം അതു പ്രതീക്ഷിച്ചിരുന്നതാണ്. ചെറിയ കുറ്റമല്ല മകന്‍റെ മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഹിറ്റ്ലറെ വധിക്കാന്‍ ശ്രമിച്ചിരിക്കുന്നു! ആ കുറ്റത്തിന് വധശിക്ഷയില്‍ കുറഞ്ഞ മറ്റൊരു ശിക്ഷ ഒരുകാലത്ത് ജര്‍മ്മനിയിലില്ലായിരുന്നു.

    ആ പിതാവിന്‍റെ പേര്. മാക്സ് പ്ലാങ്ക്. പ്രകാശം എന്നാല്‍ ഊര്‍ജ്ജത്തിന്‍റെ പായ്ക്കറ്റുകളുടെ പ്രവാഹം എന്ന സിദ്ധാന്തം മുന്നോട്ടു വച്ച് അതുവരെയുള്ള ഭൗതികശാസ്ത്രത്തിന്‍റെ ഗതി മാറ്റിയ മഹാപ്രതിഭ!

    1858-ല്‍ ജര്‍മ്മനിയിലെ കീല്‍ എന്ന പ്രദേശത്താണ് മാക്സ് പ്ലാങ്ക് ജനിച്ചത്. ചെറുപ്പത്തില്‍ത്തന്നെ അസാധാരണബുദ്ധിശക്തി പ്രദര്‍ശിപ്പിച്ചിരുന്നു മാക്സ്. ഹെര്‍മന്‍ മുള്ളര്‍ എന്ന അധ്യാപകന്‍റെ കീഴില്‍ വാനശാസ്ത്രവും കണക്കും പഠിച്ചു. 17-ാം വയസ്സില്‍ അദ്ദേഹം ബിരുദം നേടി. പഠനത്തിനൊപ്പം അദ്ദേഹത്തിന് പ്രിയപ്പെട്ട മറ്റൊരു വിനോദം കൂടിയുണ്ടായിരുന്നു. സംഗീതം! നല്ലൊരു പിയാനോ വാദകന്‍ കൂടിയായിരുന്നു മാക്സ് പ്ലാങ്ക്.

    1874-ല്‍ മാക്സ് പ്ലാങ്ക് തുടര്‍പഠനങ്ങള്‍ക്കായി മ്യൂണിച്ച് സര്‍വകലാശാലയില്‍ ചേര്‍ന്നു. ഫിസിക്സ് പഠിക്കാനാണ് താല്‍പ്പര്യമെന്നു പറഞ്ഞപ്പോള്‍ അധ്യാപകര്‍ മാക്സിനെ നിരുത്സാഹപ്പെടുത്തി. ഇനി പുതിയതായി ഒന്നും ഫിസിക്സില്‍ കണ്ടെത്താനില്ലെന്നായിരുന്നു അവരുടെ വാദം. പക്ഷേ, മാക്സ് പ്ലാങ്ക് അതൊന്നും ചെവിക്കൊള്ളാതെ ഫിസിക്സില്‍ തന്‍റെ പഠനം തുടര്‍ന്നു. ഡോക്ടറേറ്റ് നേടിയ ശേഷം കീല്‍ യൂണിവേഴ്സിറ്റിയില്‍ അധ്യാപകനായി ചേര്‍ന്നു. പിന്നീട് ബെര്‍ലിന്‍ സര്‍വകലാശാലയില്‍ ഫിസിസ്ക് അധ്യാപകനായി.

    തെര്‍മോ ഡൈനാമിക്സ്, റേഡിയേഷന്‍ തിയറി, സയന്‍സ് ഫിലോസഫി തുടങ്ങിയ മേഖലകളില്‍ അദ്ദേഹം പഠനം തുടര്‍ന്നു. 1900-ത്തില്‍ അദ്ദേഹം തന്‍റെ പ്രശസ്തമായ ക്വാണ്ടം തിയറി അവതരിപ്പിച്ചു. ക്വാണ്ട എന്ന ഊര്‍്ജ്ജ പായ്ക്കറ്റുകള്‍ നിരന്തരം പ്രസരിക്കുന്നതാണ് പ്രകാശം എന്നായിരുന്നു ഈ സിദ്ധാന്തത്തിന്‍റെ അടിസ്ഥാനം. 1918-ല്‍ മാക്സ് പ്ലാങ്കിന് നൊബേല്‍ സമ്മാനം ലഭിച്ചു. മാക്സ് പ്ലാങ്കിന്‍റെ വീട്ടില്‍ ഐന്‍സ്റ്റീന്‍ അടക്കമുള്ള പ്രതിഭകള്‍ സന്ദര്‍ശകരായിരുന്നു. ശാസ്ത്രവും സമൂഹവും ഭരണകൂടവുമൊക്കെ അവരുടെ ചര്‍ച്ചകളില്‍ വന്നു.

    നേട്ടങ്ങള്‍ക്കൊപ്പം ദുരന്തങ്ങളും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഒരു ഭാര്യ ട്യൂബര്‍ക്കുലോസിസ് ബാധിച്ചു മരിച്ചു. ഒരു മകന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. 1944-ല്‍ അദ്ദേഹത്തിന്‍റെ വീട് ബോംബാക്രമണത്തില്‍ തകര്‍ന്നു. നിരവധി കയ്യെഴുത്തു പ്രതികളും ഗവേഷണഫലങ്ങളും എരിഞ്ഞു ചാരമായിപ്പോയി. പിറ്റേ വര്‍ഷം ഹിറ്റ്ലറെ കൊല്ലാന്‍ ശ്രമിച്ച കുറ്റം ചുമത്തി മറ്റൊരു മകനെ ജര്‍മ്മന്‍ ഭരണകൂടം വധിച്ചു. 1947- ല്‍ മാക്സ് പ്ലാങ്ക് ഈ ലോകത്തോട് വിടപറഞ്ഞു.

    Popular Blogs

    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
    blog image

    StudyatChanakya Admin

    Jul 29

    5:35

    കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
    വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
    blog image

    Vidya Bibin

    Jul 29

    4:34

    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
    blog image

    StudyatChanakya Admin

    Jul 22

    3:42