blog image

    മിഥു സൂസൻ ജോയി

    Oct 28,2020

    6:10pm

    ബെന്നു എന്ന പേരിൽ ഒരു ഈജിപ്ഷ്യൻ ദേവനുണ്ട്. ഐതിഹ്യം അനുസരിച്ച് ലോകത്തിന്റെ സൃഷ്ടിയിൽ ഇദ്ദേഹത്തിന് പങ്കുണ്ടായിരുന്നത്രെ. ബഹിരാകാശത്തുമുണ്ട് ഇതു പോലൊരു ബെന്നു. സൌരയൂഥത്തിന്റെ ഉദ്ഭവകാലം മുതലുള്ള ഛിന്നഗ്രഹമാണിത്. അതിനാൽ സൌരയൂഥമുണ്ടായ കഥ പറയാൻ ഏറ്റവും അർഹൻ ബെന്നു തന്നെ. ആ കഥ കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണു ശാസ്ത്രലോകം.

    ഗ്രഹങ്ങളെ പോലെ തന്നെ സുര്യനെ വലംവയ്ക്കുന്ന ആകാശവസ്തുക്കളാണ് ഛിന്നഗ്രഹങ്ങൾ (Asteroids). എന്നാൽ വലുപ്പത്തിൽ ഇവർ ഗ്രഹങ്ങളെക്കാൾ ചെറുതാണ്. ചൊവ്വയുടെയും വ്യാഴത്തിന്റെയും ഭ്രമണപദങ്ങൾക്കിടയിലാണു ഛിന്നഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്നു. വിവിധ രൂപത്തിലും വലുപ്പത്തിലുമുള്ള ആയിരക്കണക്കിന് ഛിന്നഗ്രഹങ്ങളുണ്ട് ബഹിരാകാശത്ത്. ഭൂമിയോട് അടുത്തു സ്ഥിതി ചെയ്യുന്നവയാണ് ഇതിൽ പലതും. Near-Earth Asteroids എന്നാണ് ഇത്തരക്കാർ അറിയപ്പെടുന്നത്. ഭൂമിയുമായി വന്നിടിക്കാൻ ഏറെ സാധ്യത ഉള്ളവരാണിവർ. ഈ ഗണത്തിൽ ഉൾപ്പെടുന്ന ഛിന്നഗ്രഹമാണ് ബെന്നു. 32 കോടി കിലോമീറ്ററാണ് ഭൂമിയിൽ നിന്നു ബെന്നുവിലേക്കുള്ള ദൂരം. 1999ലാണ് ശാസ്തജ്ഞൻമാർ ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. നോർത്ത് കരോലിന സ്വദേശിയായ ഒരു ഒമ്പതു വയസുകാരനാണു ബെന്നുവിന് പേരിട്ടത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ “നെയിം ദാറ്റ് ആസ്ട്രോയിഡ്” മത്സരത്തിൽ വിജയിയായിരുന്നു ആ മിടുക്കൻ.

    450 കോടി വർഷമാണ് ബെന്നുവിന്റെ പ്രായം. അതായത് സൌരയൂഥത്തിന്റെ ഉദ്ഭവകാലം മുതൽ ബെന്നു ഉണ്ടെന്നർഥം. കാർബൺ കൊണ്ടു നിർമിതമായ ഛിന്നഗ്രഹമാണിത്. അതിനാൽ തന്നെ ജീവൻ ഉൾപ്പെടെയുള്ള സൌരയൂഥത്തിലെ രഹസ്യങ്ങൾ മനസിലാകാൻ ബെന്നുവിലേക്കുള്ള പര്യവേക്ഷണം സഹായകരമാകുമെന്നു ഗവേഷകർ പറയുന്നു. ഇതിന്റെ ഭാഗമായാണ് നാസ ഒസിരിസ്-റെക്‌സ് എന്ന പേടകം വിക്ഷേപിച്ചത്. ബെന്നുവിനെ കുറിച്ചു കൂടുതൽ പഠിക്കുകയും സാമ്പിളുകൾ ശേഖരിക്കുമായിരുന്നു നാസയുടെ ലക്ഷ്യം. 5878 കോടി രൂപയാണ് നാസ ഈ ദൌത്യത്തിനു ചെലവിട്ടത്.

    2016 സെപ്റ്റംബർ എട്ടിന് യുഎസിലെ ഫ്ളോറിഡയിലെ കേപ് കനവറൽ വ്യോമയാന സ്റ്റേഷനിൽനിന്നായിരുന്നു വിക്ഷേപണം. ഒസിരിസ്-റെക്‌സ് ബെന്നുവിന്റെ ഭ്രമണപദത്തിലെത്തിയത് 2018 ഡിസംബറിൽ ആണ്. ഇതിനു ശേഷം രണ്ടു വർഷമായി ഛിന്നഗ്രഹത്തിനു ചുറ്റും വലംവെച്ച് തയാറെടുക്കുകയായിരുന്നു ഈ പേടകം. എന്നാൽ കഴിഞ്ഞ ദിവസം ശാസ്ത്രലോകത്തെ ഒന്നാകെ ആവേശഭരിതരാക്കി ഒസിരിസ്-റെക്‌സ് ബെന്നുവിന്റെ ഉപരിതലത്തിനു തൊട്ടടുത്ത് എത്തിയ വാർത്തയാണ് നാസ പുറത്തുവിട്ടത്. തീർന്നില്ല. അവിടെ നിന്നു സാമ്പിളുകൾ ശേഖരിക്കാനും പേടകത്തിനു സാധിച്ചത്രെ.

    ബഹിരാകാശ രംഗത്തെ നാസയുടെ വൻ മുന്നേറ്റമായി തന്നെ ഇതിനെ കാണണം. സെക്കൻഡിൽ 28 കിലോമീറ്റർ വേഗത്തിൽ പായുന്ന ഈ ഛിന്നഗ്രഹത്തെ തൊടുക എന്നത് തീർത്തും ശ്രമകരമായ കാര്യമാണ്. മാത്രമല്ല ഗുരുത്വാകർഷണവും തീരെ കുറവാണിവിടെ. മനുഷ്യ നിയന്ത്രിത ലാൻഡിങ് നടക്കില്ല എന്നു സാരം. ഇവിടെയാണ് പേടകത്തിലെ അത്യാധുനിക സാങ്കേതിക വിദ്യ വിജയം കണ്ടത്. സെൻസറുകൾ ഉപയോഗിച്ച് പേടകം ദിശയും വേഗവും ഛിന്നഗ്രഹത്തിനു സമാനമാക്കി. തുടർന്ന് പേടകത്തിന്റെ റോബോട്ടിക് കൈയുപയോഗിച്ച് നൈട്രജൻ വാതകം ബെന്നുവിന്റെ ഭാഗമായ നൈറ്റിങ്ൽ കുഴിയിലേക്കു തെറിപ്പിച്ചു. ഇതോടെ പാറകഷ്ണങ്ങളും പൊടിയും ചിതറി. 2 കിലോഗ്രാം ഭാരമുള്ള പാറകഷ്ണങ്ങളാണ് പേടകം ഇത്തരത്തിൽ ശേഖരിച്ചത്. 16 സെക്കൻഡിനുള്ളിൽ ലക്ഷ്യം പൂർത്തിയാക്കി പേടകം തിരികെ പറക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങൾ ഒസിരിസ് നാസയുടെ കൺട്രോൾ സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്. ഈ തൃപ്തികരമല്ലെങ്കിൽ അടുത്തവർഷം പേടകം വീണ്ടും സാമ്പിളുകൾ ശേഖരിക്കും. 2023 സെപ്റ്റംബർ 24നു ഒസിറസ് – റെക്സ് സാമ്പിളുകളുമായി ഭൂമിയിൽ തിരികെ എത്തുന്നത്. എന്തായാലും ബഹിരാകാശത്തെ വലിയ ചുവടു വയ്പ്പാണ് നാസ നടത്തിയിരിക്കുന്നത്.

    Popular Blogs

    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ
    രഹസ്യങ്ങൾ ഒളിപ്പിച്ച ശിലകൾ ബെൽജിയം–നെതർലൻഡ്സ് അതിർത്തിയിലുള്ള റോമൊന്ത്ബോസ് ക്വാറിയിൽനിന്ന് ഒരു ഭീമൻ പക്ഷിയുടെ ഫോസിൽ ഗവേഷകർ കണ്ടെത്തി. ആധുനിക കാലത്തെ പക്ഷി വിഭാഗത്തിൽപ്പെട്ടവയിലെ ഏറ്റവും പഴക്കംചെന്ന ഫോസിലായിരുന്നു അത്. എന്നുവച്ചാൽ ദിനോസറുകൾക്കൊപ്പം ഭൂമിയിലുണ്ടായിരുന്നതായിരുന്നു ഈ പക്ഷി. ഏകദേശം 6.7 കോടി വർഷം പഴക്കമുള്ളത്. റോമൊന്ത്ബോസ് പാറയിടുക്കുകൾ ഫോസിലുകളുടെ പറുദീസയാണ്. ഫോസിലുകൾ ധാരാളമായി കാണപ്പെടുന്ന ഈ പാറകളെ അവസാദശിലകൾ എന്നാണ് വിളിക്കുന്നത്. അതുപോലെ ഗൃഹ നിർമാണത്തിനുപയോഗിക്കുന്ന ഗ്രാനൈറ്റ്, മാർബിൾ തുടങ്ങിയവയും വിവിധതരത്തിലുള്ള ശിലകളാണ്. ശിലകളെക്കുറിച്ചുള്ള പഠനത്തിന് പെട്രോളജി എന്നാണ് […]
    blog image

    StudyatChanakya Admin

    Jul 29

    5:35

    കരിയർ ഫ്രണ്ട് – Issue #9 : വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി
    വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കനുസരിച്ചുള്ള കരിയര്‍ കണ്ടെത്താന്‍ വിദ്യാ സാരഥി അങ്ങനെ കൂട്ടുകാര്‍ കാത്തിരുന്ന പ്ലസ് ടു ഫലവും വന്നു. അടുത്തത് ജീവിതത്തിന്റെ മുന്നോട്ടുള്ള ഗതി നിര്‍ണ്ണയിക്കുന്ന ഉപരിപഠനമാണ്. ചില കൂട്ടുകാരൊക്കെ ഏത് കോഴ്‌സിനു ചേരണം, ഏത് കരിയറില്‍ എത്തണം എന്നൊക്കെ സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആലോചിച്ച് തീരുമാനിച്ചിട്ടുണ്ടാകും. വളരെ നല്ലത്. ഇനി അങ്ങനെ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്ത വിദ്യാര്‍ത്ഥികളും വിഷമിക്കേണ്ട. ഇപ്പോള്‍ ആ ചിന്ത തുടങ്ങിയാലും മതി. ജീവിത യാത്രയില്‍ വിജയിക്കാന്‍ ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം എന്ന തീരുമാനം […]
    blog image

    Vidya Bibin

    Jul 29

    4:34

    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ!
    സസ്യലോകത്തെ സൂപ്പർസ്റ്റാറുകൾ! നൂറു സെന്റീമീറ്ററിലധികം വ്യാസമുള്ള വമ്പൻ പുഷ്പം. അതാണ് റഫ്ലേഷ്യ. എന്നാൽ ദുർഗന്ധം കാരണം ഈ പൂവിന്റെ ഏഴയലത്ത് പോലും ചെല്ലാൻ സാധിക്കില്ല. ഇനി വേറെ ഒരു കൂട്ടരുണ്ട്. പ്രാണികളെ തിന്നുന്നതിലാണ് ആനന്ദം. കൂട്ടത്തിൽ മികച്ച കലാകാരൻമാരും ഉണ്ട്. സസ്യലോകത്തു വേറിട്ടു നിൽക്കുന്ന ഈ പുലിക്കുട്ടികളെ പരിചയപ്പെട്ടാലോ? വലുപ്പത്തിൽ റഫ്ലേഷ്യ ലോകത്തിലെ ഏറ്റവും വലിയ പുഷ്പമാണ് റഫ്ലേഷ്യ. അഞ്ച് ഇതളുകളുള്ള ഈ പൂവിന് പത്തു കിലോയോളം ഭാരമുണ്ടാകും. എത്ര വലുപ്പം ഉണ്ടെങ്കിലെന്താ. ചീഞ്ഞ മാംസത്തിന്റെ ദുർഗന്ധമാണ് […]
    blog image

    StudyatChanakya Admin

    Jul 22

    3:42