StudyatChanakya Admin
Jan 05,2021
6:37pm
കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി അന്തരിച്ചു. ജീവിതത്തിലെ പച്ചയായ യാഥാർഥ്യങ്ങളാണ് ആ കവിതകളിൽ നിറഞ്ഞത്. പ്രകൃതിയെയും മനുഷ്യനെയും ഒരു പോലെ സ്നേഹിച്ചിരുന്നു സുഗതകുമാരി. പ്രകൃതി അപകടത്തിലാകുമെന്നുറപ്പുള്ള സന്ദർഭങ്ങളിലെല്ലാംഅവർ കൃത്യമായ ഇടപെടലുകൾ നടത്തി. സൈലന്റ് വാലി സമരത്തിലും
മറ്റും അവർ മുന്നണി പോരാളിയായിരുന്നു. പ്രകൃതിസംരക്ഷണ സമിതിയുടെയും അഭയയുടെയും സ്ഥാപക സെക്രട്ടറിയാണ്. സംസ്ഥാനവനിത കമ്മിഷന്‍ അധ്യക്ഷ, തളിര് മാസികയുടെ പത്രാധിപര്‍, തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ മേധാവി എന്നീ നിലകളിലും
സേവനമനുഷ്ഠിച്ചു. 2006ൽ പത്മശ്രീയും 2009 ൽ എഴുത്തച്ഛൻ പുരസ്കാരവും 2013 ൽ സരസ്വതി സമ്മാനും നേടി. കേന്ദ്രസർക്കാരിന്റെ ആദ്യത്തെ ‘വൃക്ഷമിത്ര’ അവാർഡ് സുഗതകുമാരിക്കായിരുന്നു.
പ്രധാന കൃതികൾ: മുത്തുച്ചിപ്പി, പാതിരാപ്പൂക്കൾ, പാവം മാനവഹൃദയം,പ്രണാമം, ഇരുൾ ചിറകുകൾ, രാത്രിമഴ, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തുലാവർഷപ്പച്ച, രാധയെവിടെ, കൃഷ്ണകവിതകൾ, മേഘം വന്നുതൊട്ടപ്പോൾ, ദേവദാസി, വാഴത്തേൻ, മലമുകളിലിരിക്കെ, സൈലന്റ് വാലി (നിശ്ശബ്ദ വനം), വായാടിക്കിളി, കാടിനു കാവൽ